റഷ്യയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: കസാന്‍ നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് പേരാണ് സ്‌കൂളില്‍ വെടിയുതിര്‍ത്തതെന്നും ഇതില്‍ 17-കാരനായ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 820 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് കസാന്‍. ഇവിടെയുള്ള 175-ാം നമ്പര്‍ സ്‌കൂളിലാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തു നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടാമത്തെയാള്‍ക്ക് എന്ത് സംഭവിച്ചുവെന്നതും ഇതുവരെ വ്യക്തമല്ല.

സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെ ആക്രമണം നടന്ന സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പ്രാണരക്ഷാര്‍ഥം കുട്ടികള്‍ ജനല്‍ വഴി ചാടുന്നതിന്റെയും ഇവര്‍ക്ക് പരിക്കേറ്റതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

 

Top