കത്തിക്കുത്തേറ്റ വിവരം രക്ഷിതാക്കളോട് പറഞ്ഞില്ല, മരണത്തിന് കീഴടങ്ങി 15കാരി

ടിപിടിയില്‍ കത്തിക്കുത്തേറ്റ വിവരം രക്ഷിതാക്കളോട് പറയാതെ ഉറങ്ങാന്‍ കിടന്ന 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. നഗരത്തിലെ മറ്റ് ചില കൗമാരക്കാരുമായി നടന്ന അടിപിടിക്ക് ഇടെയാണ് എലിസബത്ത് കൈന്‍ഡ്‌സ്ഫാറ്ററിന്റെ നെഞ്ചില്‍ മുറിവേറ്റത്. റഷ്യയിലെ യെകാടെറിന്‍ബര്‍ഗ് നഗരത്തിലാണ് ദാരുണമായ സംഭവം.

മൂന്ന് സംഘങ്ങളായി തിരിഞ്ഞ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘമാണ് നഗരത്തില്‍ അടിപിടി കൂടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെയാണ് എലിസബത്തിന് പുറമെ മറ്റൊരു ആണ്‍കുട്ടിക്കും കുത്തേറ്റത്. പരുക്കേറ്റെങ്കിലും 15കാരി വീട്ടിലേക്ക് കുഴപ്പങ്ങള്‍ കൂടാതെ എത്തിച്ചേര്‍ന്നു.

എന്നാല്‍ പുറത്ത് വെച്ച് വഴക്കില്‍ പെട്ടെന്ന വിവരം വീട്ടുകാരെ അറിയിക്കാന്‍ പെണ്‍കുട്ടി മടിച്ചു. മുറിവ് കാണിക്കാതെ മറച്ചുവെച്ച് മുകള്‍ നിലയിലെ മുറിയിലേക്ക് പോയി. എന്നാല്‍ രാത്രിയോടെ ബോധംകെട്ട് കിടക്കുന്ന മകളെ കണ്ട രക്ഷിതാക്കള്‍ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ഡോക്ടര്‍മാരുടെ ശ്രമം വിജയിച്ചില്ല.

ആശുപത്രിയില്‍ എത്തിച്ച് ഏതാനും സമയത്തിന് ശേഷം എലിസബത്ത് മരണത്തിന് കീഴടങ്ങി. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന 16കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top