എസ്ബിഐയും എച്ച്ഡിഎഫ്സിയും വായ്പ പലിശ കുറച്ചു

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് വായ്പ ആവശ്യകത വര്‍ധിപ്പിക്കുന്നതിനായി എസ്ബിഐയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും വായ്പ പലിശ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള (മൂന്നുമാസംവരെയുള്ള)പലിശയില്‍ 5-10 ബേസിസ് പോയന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75ശതമാനത്തില്‍നിന്ന് 6.65ശതമാനമായി കുറയും.

എല്ലാകാലയളവിലേയ്ക്കുമുള്ള പലിശയില്‍ 20 ബേസിസ് പോയന്റിന്റെ കുറവാണ് എച്ച്ഡിഎഫ്സി ബാങ്ക് വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20ശതമാനമായി. ആറുമാസക്കാലയളവില്‍ 7.30ശതമാനവും ഒരുവര്‍ഷത്തേയ്ക്ക് 7.45ശതമാനവുമാണ് പുതുക്കിയ പലിശ. മാര്‍ജനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനത്തിലുള്ള നിരക്കിലാണീമാറ്റം.

പൊതുമേഖലയിലെ കനറാ ബാങ്ക് എം.സി.എല്‍.ആര്‍. അധിഷ്ഠിത വായ്പാ പലിശ നിരക്ക് 0.10 ശതമാനമാക്കി കഴിഞ്ഞദിവസം കുറച്ചിരുന്നു. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഒരു വര്‍ഷക്കാലാവധിയിലുള്ള വായ്പകളുടെ അടിസ്ഥാന നിരക്ക് 7.55 ശതമാനമായി കുറയും.

Top