റിയാദ് : സൗദിയിലെ റിയാദിലും ജിദ്ദയിലും പുതിയ അത്യാധുനിക ബസ് സര്‍വീസുകൾ ബുധനാഴ്ച്ച ആരംഭിക്കും. സൗദി പബ്ലിക് ട്രാന്‍പോര്‍ട്ടേഷന്റെ കീഴിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ സിറ്റി സര്‍വീസില്‍ ഓടുന്ന ബസുകള്‍ക്ക് പകരം സാപ്റ്റികോയുടെ അതിനൂതന ബുസകള്‍ നിരത്തിലിറക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. റിയാദ് സിറ്റി ഡവലപ്മെന്‍റ് അതോറിറ്റിയാണ് തലസ്ഥാനത്ത് ഇതിന് മേല്‍നോട്ടം വഹിക്കുക. ജിദ്ദ മെട്രോ കമ്പനിക്കയിരിക്കും ജിദ്ദയില്‍ പൊതുഗതാഗതത്തിന്റെ മേല്‍നോട്ടം.
നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന് മൂന്ന് റിയാലാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ സ്വന്തം ഉടമസ്ഥതയില്‍ ബസ് സര്‍വീസ് നടത്തുന്ന സ്വദേശികള്‍ക്ക് പൊതുഗതാഗത രംഗത്ത് തൊഴിലവസരം സൃഷ്ടിക്കാനും അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.