സ്വദേശിവല്‍ക്കരണം: ഐ.ടി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ ആദ്യ ഘട്ടത്തില്‍ അറുപത് ശതമാനം തസ്തികകള്‍

സൗദിയില്‍ ഐ.ടി, കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ ആദ്യ ഘട്ടത്തില്‍ അറുപത് ശതമാനം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്വദേശിവല്‍ക്കരണം സംബന്ധിച്ച വിശദീകരണം നല്‍കിയത്. സ്വകാര്യ മേഖലയിലെ ഐ.ടി, കമ്മ്യുണിക്കേഷന്‍ മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശില്‍ക്കരണത്തിനാണ് മന്ത്രാലയം പരിധി നിശ്ചയിച്ചത്.

നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ആശയ വിനിമയ, വിവര സാങ്കേതിക മേഖലയില്‍ കൂടുതല്‍ ജീവനക്കാര്‍ ജോലിയെടുക്കുന്ന സ്ഥാപനങ്ങളെയാണ് നിയമം കൂടുതല്‍ ബാധിക്കുക. ഐ.ടി മേഖലയില്‍ 9000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മേഖലയുടെ വളര്‍ച്ചക്ക് ഉത്തേജനം പകരുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടി. സ്വദേശിവല്‍ക്കരിച്ച തസ്തികകളിലെ മിനിമം വേതനവും മന്ത്രാലയം നിശ്ചയിച്ചു നല്കിയിട്ടുണ്ട്.

Top