മക്ക: സൗദി അറേബ്യയിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളായ മക്ക, മദീന പള്ളികളില്‍ ഫോട്ടോഗ്രാഫിയ്ക്ക് വിലക്കേർപ്പെടുത്തി.
ഫോട്ടോഗ്രാഫിയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ഹജ്ജ് ഔഖാഫ് ഭരണ വിഭാഗം അറിയിച്ചു.
ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ലെന്ന് ഔഖാഫ് ഭരണ വിഭാഗം വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന തീര്‍ഥാടകരുടെ ക്യാമറകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്നത് മറ്റ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഹറമിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും മസ്ജിദുല്‍ ഹറമിന്റെ പവിത്രതയ്ക്ക് കോട്ടമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ഹജ്ജ് ഔഖാഫ് ഭരണവിഭാഗം സൂചിപ്പിച്ചു.
സൗദിയിലെ വിദേശ രാജ്യങ്ങളുടെ എംബസികള്‍ക്കും ഹജ്ജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും വിലക്ക് സംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.