സനാ: യമനിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
തൈസ് പ്രവിശ്യയിലെ മൗസയിലാണ് ആക്രമണം നടത്തിയത്. ആളുകളുമായി പോവുകയായിരുന്ന ട്രക്കിനെ ലക്ഷ്യമാക്കി അബദ്ധത്തിൽ ബോംബിടുകയായിരുന്നു.
അൽ ബഹ്റിലുള്ള മാർക്കറ്റിൽ പോയി മടങ്ങുന്നവരാണ് കൊല്ലപ്പെട്ടത്.
ഹൗതി വിമതരും പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി അനുകൂല സേനയും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മേഖലയാണ് മൗസ.