സതീശന്റെ നിയമനം ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള തുടക്കം; വി.എം സുധീരന്‍

തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗ്രൂപ്പുകള്‍ക്ക് എതിരെ വിമര്‍ശനവുമായി വി എം സുധീരന്‍. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞെന്നും ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശന്റെ നിയമനമെന്നും സുധീരന്‍ പറഞ്ഞു.

ആന്റണി-കരുണാകരന്‍ കാലത്തെ ഗ്രൂപ്പ് വിനാശകരമല്ലായിരുന്നു. പില്‍ക്കാലത്ത് അത് ഗ്രൂപ്പ് തീവ്രവാദമായി മാറി. തെരഞ്ഞെടുപ്പില്‍ പോലും കഴിവുള്ളവര്‍ ഗ്രൂപ്പിസം കാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് മാനേജര്‍മാരുടെ താല്‍പര്യം മാത്രമായിരുന്നു ഘടകം. പാര്‍ട്ടിയില്‍ അടി മുതല്‍ മുടി വരെ മാറ്റം വരണം. എന്നാല്‍ ആരെയും ഉപദ്രവിച്ചുകൊണ്ടാവരുത് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് തീവ്രവാദത്തിന്റെ പരിണിത ഫലമാണ് കോണ്‍ഗ്രസിന് അനുഭവിക്കേണ്ടി വന്നത്. തന്റെ സമയത്ത് നിര്‍ണായക ഘട്ടങ്ങളില്‍ ഗ്രൂപ്പ് നേതാക്കളെ മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് ഒഴിഞ്ഞതെന്നും സുധീരന്‍ പറഞ്ഞു.

 

Top