sasikala-should-lead-aiadmk-o-panneershelvam

ചെന്നൈ: ശശികല പാര്‍ട്ടിയെ നയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അങ്ങനെ ഒരു അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥ എഐഎഡിഎംകെ പ്രവര്‍ത്തകരല്ലെന്ന് ഒ പനീര്‍സെല്‍വം.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് ശശികലയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രംഗത്ത് വന്നിരിക്കുന്നത്.

ശശികല തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുമെന്നും എഐഎഡിഎംകെയെ നയിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

ജയലളിതയുടെ വിശ്വസ്തയായ ശശികല അമ്മയെ ഒരു സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്ന് പനീര്‍സെല്‍വം പറഞ്ഞു.

30 വര്‍ഷത്തിനിടയില്‍ ജയലളിതയുടെ പ്രവര്‍ത്തന ശൈലിയും,ചിന്തകളുമൊക്കെ ശശികല ഹൃദിസ്ഥമാക്കിയിട്ടുണ്ടെന്നും അമ്മയുടെ മരണം വരെ ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ആളാണ് ശശികലയെന്നും പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു.

അമ്മയെപ്പോലെ ചിന്നമ്മയ്ക്കും പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവന്‍ അറിയാം. അത് കൊണ്ട് തന്നെ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ട് പോവണമെങ്കില്‍ ശശികല നേതൃസ്ഥാനത്തെത്തേണ്ടത് ആവശ്യമാണെന്ന് പനീര്‍സെല്‍വം പറഞ്ഞു.

Top