sasikala floode with hate letter in jail

ബെംഗളൂരു: ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കു ലഭിക്കുന്ന കത്തുകളില്‍ അധികവും കുറ്റപ്പെടുത്തിക്കൊണ്ടുള്ളവയാണെന്ന് ജയില്‍ അധികൃതര്‍

ജയലളിതയുടെ മരണത്തിന് ഉത്തരവാദി ശശികലയാണെന്ന് ആരോപിച്ചിട്ടള്ള കത്തുകളാണ് പലതും. ജയലളിതയെ പദ്ധതി തയാറാക്കി കൊലപ്പെടുത്തുകയായിരുന്നു. ജയലളിത മരിക്കാന്‍ മറ്റു കാരണങ്ങളൊന്നും ഉള്ളതായി കരുതുന്നില്ലെന്നും കത്തുകളില്‍ പറയുന്നു.

പിന്നില്‍നിന്നു കുത്തുന്നവരാണ് നിങ്ങള്‍. ജീവിതത്തില്‍ എല്ലാംതന്ന് നിങ്ങളെ നല്ലനിലയിലെത്തിച്ചത് പുരട്ചി തലൈവിയായിരുന്നു. നിങ്ങളുടെ തെറ്റായ നടപടികള്‍ക്ക് നിങ്ങള്‍ അനുഭവിക്കും. ഇഞ്ചിഞ്ചായി നിങ്ങള്‍ എല്ലാത്തിനും മറുപടി പറയേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.

കത്തുകളില്‍ ചിലത് രാഷ്ട്രീയപരമായുള്ളതാണ്. എന്നാല്‍ അവയിലൊന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണികളില്ല. നേരത്തെയൊക്കെ എല്ലാ കത്തുകളും ശശികല വായിക്കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവര്‍ കത്തുകളൊന്നും തന്നെ വായിക്കാറില്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു.

ശശികല ജയിലിലായതിനുശേഷം ഫെബ്രുവരി 15 വരെ 100 കത്തുകളാണ് ലഭിച്ചത്.

Top