sasikala against paneershelvam

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചരടുവലി മുറുകുമ്പോള്‍ പനീര്‍ശെല്‍വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വി.കെ.ശശികല.

മുഖ്യമന്ത്രിപദം വലിയ പദവിയായി കാണുന്നില്ല. ജയലളിത മരിച്ച ദിവസം ആ പദവി എന്നെ തേടിയെത്തിയതാണ്. അന്ന് അത് വേണ്ടെന്നുവച്ച് പാര്‍ട്ടിക്കുവേണ്ടി മാറിനിന്നു. പനീര്‍ശെല്‍വം വിശ്വാസവഞ്ചകനെന്നും ശശികല പറഞ്ഞു.

പാര്‍ട്ടിക്കെതിരെയുള്ള നീക്കം പനീര്‍ശെല്‍വം നേരത്തേതന്നെ തുടങ്ങികഴിഞ്ഞു. പാര്‍ട്ടി പിളരാതിരിക്കാന്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി.

ജയലളിത മരിച്ച ദിവസം തന്നെ അതിനുള്ള ചരടുവലി തുടങ്ങിയിരുന്നു. നന്ദികെട്ട പനീര്‍ശെല്‍വം പാര്‍ട്ടിക്ക് ദ്രോഹം ചെയ്തുവെന്നും ശശികല പറഞ്ഞു.

അതേസമയം ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Top