Saritha’s Phone call history

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സരിതാ നായര്‍ ചെയ്ത ഫോണ്‍കോളുകളുടെ രേഖകള്‍ സോളാര്‍ കമ്മീഷനില്‍ അഭിഭാകന്‍ ഹാജരാക്കി.

ക്ലിഫ് ഹൗസിലേക്കും തിരിച്ചുമായി അമ്പതോളം തവണയാണ് സരിത വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ ആയിരത്തിലധികം തവണയാണ് സരിത വിളിച്ചത്.

സമര്‍പ്പിച്ച രേഖകളിലെ അത്രയും തവണ വിളിച്ചോ എന്ന കമ്മീഷന്റെ അഭിഭാഷകന്റെ ചോദ്യത്തിന് താന്‍ വിളിച്ചിരുന്നുവെന്നാണ് സരിത മൊഴി നല്‍കിയത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി.എ പ്രദോഷിന്റെ ഫോണിലേക്ക് 127 തവണ വിളിച്ചു. അബ്ദുല്ലക്കുട്ടി എംഎല്‍എയെ മൂന്നു തവണ കണ്ടു. രമേശ് ചെന്നിത്തലയെ നേരിട്ടു കണ്ടിട്ടുണ്ടെന്നും സരിത സോളര്‍ കമ്മിഷനു മുന്നില്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ സോളര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കായിരുന്നു ഇത്. 11 തവണ ചെന്നിത്തലയെ ഫോണില്‍ വിളിച്ചെന്നും സരിത കമ്മിഷനു മുന്നില്‍ സമ്മതിച്ചു.

2012-2013 കാലഘട്ടത്തിലെ ഫോണ്‍ രേഖകളാണ് കമ്മീഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയത്.

മറ്റു നേതാക്കളുമായി സരിത ഫോണില്‍ സംസാരിച്ചതിന്റെ കണക്ക് ഇങ്ങനെ

* പി.സി. വിഷ്ണുനാഥ്121

* ആര്യാടന്‍ മുഹമ്മദ്81

* മോന്‍സ് ജോസഫ്160

* ഹൈബി ഈഡന്‍65

* കെ.സി. വേണുഗോപാല്‍50

* എ.പി. അനില്‍കുമാര്‍30

* അബ്ദുല്ലക്കുട്ടി30

* ടെനി ജോപ്പന്‍ 1783

* തോമസ് കുരുവിള200

Top