സരിതയുടെ ശബ്ദരേഖ; നിയമനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് ടി.പി രാമകൃഷ്ണന്‍

TP Ramakrishnan

തിരുവനന്തപുരം: ജോലി വാഗ്ദാന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം തള്ളി മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ സരിത എസ്.നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയിലാണ് മന്ത്രിക്കെതിരെ ആരോപണമുണ്ടായിരുന്നത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിനും തട്ടിപ്പ് സംബന്ധിച്ച് അറിയാമായിരുന്നുവെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പരാതിക്കാര്‍ തന്നെയാണ് ശബ്ദരേഖ പൊലീസിന് കൈമാറിയത്.

തന്റെ പേര് വിളിച്ച് പറയുന്നവരുമായി ഒരു കാലത്തും തനിക്ക് ബന്ധമില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തില്‍ തട്ടിപ്പുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

Top