സരിത എസ് നായരുടെ നാമനിര്‍ദേശ പത്രികയില്‍ അവ്യക്തത. . .

എറണാകുളം: സരിത എസ് നായരുടെ നാമനിര്‍ദേശ പത്രികയിലെ കേസുകളില്‍ അവ്യക്തതയുള്ളതിനാല്‍ എറണാകുളം മണ്ഡലത്തില്‍ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് നാളത്തേക്ക് മാറ്റി.

നാളെ രാവിലെ പത്തരയ്ക്ക് മുന്‍പ് അവ്യക്തത നീക്കുവാനാണ് സരിത എസ് നായര്‍ക്ക് വരണാധികാരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം പത്രിക തള്ളുന്നതാണ്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസില്‍ സരിതയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാന്‍ സാധിക്കില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പ് നാളെ പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നാണ് സരിതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Top