Saritha S Nair against Chandy Oommen

കൊച്ചി: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് സരിത. ചാണ്ടി ഉമ്മനുമായി ഉണ്ടായിരുന്നത് ബിസിനസ് ബന്ധങ്ങള്‍ മാത്രമാണ്. മറ്റ് ആരോപണങ്ങള്‍ വ്യാജമാണെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

കഥയിലെ നായിക താനല്ല സോളാര്‍ കേസിലെ മറ്റൊരു പ്രതിയാണ്. അവരുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പേര് പുറത്ത് പറയുന്നില്ല. ഇവരുമായി ചാണ്ടി ഉമ്മന്‍ നടത്തിയ വിദേശയാത്രയുടെ ദൃശ്യങ്ങള്‍ തിരുവഞ്ചൂരിന്റെ കൈവശമുണ്ട്. തിരുവഞ്ചൂര്‍ മാധ്യമങ്ങള്‍ക്ക് ഇവ ചോര്‍ത്തി നല്‍കിയെന്നും സരിത പറഞ്ഞു.

ചാണ്ടി ഉമ്മന്‍ തന്നോട് സംസാരിച്ചിരുന്നത് തോമസ് കുരുവിളയുടെ ഫോണില്‍ നിന്നാണ്. രണ്ട് തവണ ക്ലിഫ് ഹൗസില്‍ വെച്ച് സംസാരിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മനുമായി ചേര്‍ന്ന് കമ്പനി രൂപീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നുവെന്നും സരിത വ്യക്തമാക്കി.

തനിക്കും സോളാറിനും സഹായം നല്‍കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. സെക്കന്തരാബാദിലെ സ്വരാന വെഞ്ചേഴ്‌സിനെ ഏകോപനം നടത്തിയത് താനും ഹരിയും ചേര്‍ന്നാണെന്നും സരിത പറഞ്ഞു.

Top