കൊച്ചി: ബ്രൂവറി-ഡിസ്റ്റിലറികള്‍ റദ്ദാക്കിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഒരു വാക്ക് എപ്പോഴും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. എന്നാല്‍ വാ വിട്ട ഒരു വാക്കു പോലും തിരിച്ചെടുക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയനില്‍ താന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാലാനുസൃതമായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. എല്ലാവരും കൂടി ഏകകണ്ഠമായി കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചിട്ടല്ല ഒരു മാറ്റവും വന്നിട്ടുള്ളത്. മാറ്റത്തിൽ നിന്നുമാറി നിന്നവർ പിന്നീട് ആ മാറ്റങ്ങളുടെ ഗുണഭോക്താക്കളായി മാറിയ ചരിത്രമേയുള്ളു.
വ്യക്തവും കൃത്യവുമായ നിലപാടുകൾ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ഇടർച്ചയേതുമില്ലാതെ വ്യക്തമാക്കി. വൈകാരിക സമ്മർദ്ദങ്ങളിൽ കുലുങ്ങാത്ത ആ ആർജ്ജവം സംസ്ഥാന സർക്കാരിന്റെ അന്തസ്സു വർദ്ധിപ്പിക്കുന്നതാണ്. സ്ത്രീ വിവേചനത്തെ പ്രോത്സാഹിപ്പിക്കാൻ കൂട്ടുനിൽക്കില്ല എന്ന് ശബരിമല വിഷയത്തിൽ തീർത്തും അസന്ദിഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ ശക്തിക്ക് വലിയ പിന്തുണ.
ഒരു വാക്ക് എപ്പോഴും കൂട്ടിച്ചേർക്കാൻ കഴിയും.എന്നാൽ വാ വിട്ട ഒരു വാക്കും തിരിച്ചെടുക്കാൻ കഴിയില്ല. അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളിലിടപെടുമ്പോൾ പോലും മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന ഈ സൂക്ഷ്മത ഇന്നത്തെ പത്ര സമ്മേളനത്തിലും പ്രകടമായിരുന്നു. വാക്കുകളിലുള്ള അതീവ ജാഗ്രത .അത് ജനനേതാക്കൾക്ക് പ്രധാനമാണ്.
ഞാൻ മുഖ്യമന്ത്രി പിണറായി വിജയനിൽ ഏറ്റവും ആദരിക്കുന്നത് അളന്നു തൂക്കി ആലോചിച്ചുപയോഗിക്കുന്ന വാക്കുകളിലെ ആ തുടവും തൂക്കവുമാണ്.
S. ശാരദക്കുട്ടി