Santiago Martin – lottary

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 122 കോടി രൂപയുടെ സ്വത്തുക്കള്‍ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി ഉത്തരവിറക്കി.

മാര്‍ട്ടിന്റെ കോയമ്പത്തൂരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇവ വില്‍ക്കാതിരിക്കാന്‍ കോയമ്പത്തൂരിലെ രജിസ്ട്രാര്‍ക്കും മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും സിബിഐ കത്ത് നല്‍കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.

കേരളത്തിലെ അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരേ സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ തട്ടിപ്പ് മാര്‍ട്ടിന്‍ നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. മാര്‍ട്ടിന് 5,000 കോടിയുടെ സ്വത്തുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Top