രാഷ്ട്രീയ സമ്മര്‍ദ്ദം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കി; കരിപ്പൂര്‍ ദുരന്തത്തില്‍ പണ്ഡിറ്റിന്റെ നിരീക്ഷണങ്ങള്‍

രിപ്പൂരില്‍ വിമാനാപാകടം ഉണ്ടാകാന്‍ ഇടയായ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടന്‍ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ ഗതികെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് കരിപ്പൂര്‍ ദുരന്തത്തിന് വഴിയൊരുക്കിയത് എന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

”പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കഴിഞ്ഞ ദിവസം കരിപ്പൂരില്‍ ഉണ്ടായ വിമാന ദുരന്തത്തിന്റെ മറുവശം ഞാന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍ ചുവടെ ചേ4ക്കുന്നു. ഈ വിഷയത്തില്‍ Directorate General of Civil Aviation (DGCA) , Airport Authortiy of India (AAI) യുടെയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര്‍ മുമ്ബ് കാണിച്ച വാശിയാണ് പ്രധാന കാരണം.

2015 ല്‍ താല്‍ക്കാലികമായി വികസനത്തിനായ് വലിയ വിമാനങ്ങള്‍ ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക4 ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാനങ്ങള്‍ ഇനി ഇറക്കൂ എന്ന് അധികാരികള്‍ തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്ക4 ഏറ്റെടുക്കാതെ 2018 ല്‍ വലിയ വിമാനം ഇറക്കേണ്ടി വന്നു.

റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താം എന്നുമായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.

സ്ഥലപരിമിതി, ടേബിള്‍ ടോപ്പ്, കാലാവസ്ഥ, റണ്‍വേയുടെയും റിസയുടെയും വലുപ്പക്കുറവ് തുടങ്ങിയവയായിരുന്നു ഇതിനു കാരണമായി പറഞ്ഞിരുന്നത്. 485 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്നും ഡി.ജി.സി.എയും എയര്‍പോര്‍ട്ട് അതോറിറ്റിയും നിലപാട് സ്വീകരിച്ചു.

എന്നാല്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ യോഗ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയക്കാരും മറ്റുള്ളവരും സമരം ചെയ്തു. സര്‍ക്കാരിനെയും വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചു. നി4ബന്ധിച്ചു.

രാഷ്ട്രീയക്കാരുടെ പരാതിയും, പ്രക്ഷോഭങ്ങളും ശക്തമായപ്പോള്‍ ഒടുവില്‍ ഗതികേട് കൊണ്ട് 2018 ല്‍ അനുമതി നല്‍കി. അത് ഇപ്പോള്‍ ഇങ്ങനേയും ആയ്.

വലിയ വിമാനങ്ങളുടെ സുരക്ഷയുമായ് ബന്ധപ്പെട്ട് 2019 ല്‍ Directorate General of Civil Aviation അവരുടെ റിപ്പോ4ട്ട് പ്രകാരം കരിപ്പൂരിന് ഈ വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് (Show cause notice) നല്കുകയും ചെയ്തിരുന്നു. (DGCA Adult Report 2019)

ഒരു സീനിയ4 പൈലറ്റ് Anand Mohan Raj ji കരിപ്പൂരിലെ വിമാന ലാന്‍ഡിങ്ങിനെ കുറിച്ച്‌ സ്വന്തം അനുഭവം പറഞ്ഞത്..”ഇവിടുത്തെ വിമാന ലാന്‍ഡിങ് വളരെ വെല്ലുവിളി നിറഞ്ഞതാണ്, കൂടാതെ ലൈറ്റിങ് സിസ്റ്റവും വളരെ അബദ്ധമാണ് എന്നാണ്. 2017 ആഗസ്റ്റില്‍ ഒരു സ്‌പൈസ് ജെറ്റ് വിമാനം സ്‌കിഡ് ആയതും കൂട്ടി വായിക്കണം.. അന്ന് 68 യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.

(വാല്‍കഷ്ണം…ഒരു പത്തു വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ അനാവശ്യമായ് ഓരോ സമരങ്ങള്‍ ഉണ്ടാക്കുമ്ബോള്‍ ഇനിയെങ്കിലും ഉദ്യോഗസ്ഥ9മാരുടെ ബുദ്ധിമുട്ടുകളും, സാങ്കേതികമായ വിഷയങ്ങളും കുറച്ചെങ്കിലും പഠിച്ച്‌ മാത്രം എല്ലാത്തിലും ഇടപെടുക. ഇനിയെങ്കിലും 484 ഏക്ക4 ഭൂമി കൂടി ഏറ്റെടുത്ത് കരിപ്പൂരില്‍ വലിയ വിമാനങ്ങള് ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കുവാന്‍ എല്ലാവരും സഹകരിക്കുക.

ഈ അഭിപ്രായങ്ങള്‍ തീ4ത്തും വ്യക്തിപരമാണേ..)

(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)”

Top