‘ഇടുക്കിയും സമീപ ജില്ലകളും തമിഴ്‌നാടിന് വിട്ടുകൊടുക്കണം’; സന്തോഷ് പണ്ഡിറ്റ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റേതായി ഭാഷയില്‍ ‘പരിഹാരം’ നിര്‍ദേശിച്ച് സന്തോഷ് പണ്ഡിറ്റ. വിഷയത്തില്‍ പ്രായോഗിക പരിഹാരങ്ങളൊന്നും ഉടന്‍ സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ജില്ലകള്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും സന്തോഷ് വിമര്‍ശനാത്മകമായി പറയുന്നു. അതോടെ ആ ജില്ലക്കാരുടെ സുരക്ഷയ്ക്കായി തമിഴ്‌നാട് പുതിയ ഡാം പണിയുമെന്നും.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സ്!കൂള്‍ ബസ് അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന്റെ പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്!താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം ഗാഡ്!ഗില്‍, കസ്!തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുക. അങ്ങനെ തുടങ്ങി കുറെ കലാപരിപാടികളാണ് ഇവിടെ നടക്കുന്നത്. എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും, സംഭവിച്ചു കഴിയുമ്പോള്‍ ദു:ഖം, ആദരാഞ്ജലികള്‍, പിന്നെ ഒരു അന്വേഷണ കമ്മീഷന്‍ (അതിന് കുറച്ചു കോടികള്‍ കത്തിക്കും. അത്രതന്നെ)

ഇതിന്റെ പരിഹാരം ഒന്നേയുള്ളൂ, മുല്ലപെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കുക. അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും, തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ സമ്പുഷ്ടം ആകുകയും ചെയ്യും. ലോകത്തിന്റെ ഏതു കോണിലുള്ളവരെയും ‘സേവ്’ ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം ‘സേവ്’ ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം.

(വാല്‍കഷ്!ണം: ഇനി പുതിയ ഡാം പണിയുകയാണെങ്കില്‍ ഒന്നുകില്‍ ആ ജോലി തമിഴ്‌നാടിനെയോ കേന്ദ്രത്തെയോ കൊണ്ട് ചെയ്യിക്കുക. അല്ലെങ്കില്‍ പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ അവസ്ഥയാകില്ല എന്ന് ഉറപ്പു വരുത്തുക. ഇപ്പോഴാണേല്‍ മഴക്കാലത്ത് പേടിച്ചാല്‍ മതി. ‘ചിലര്‍’ പുതിയ ഡാം കെട്ടിയാല്‍ ആജീവനാന്തം ആ ജില്ലക്കാര്‍ ഭയന്ന് ജീവിക്കേണ്ടി വരും.)

Top