ആത്മകഥ എഴുതാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല ; നിയമനടപടിക്കൊരുങ്ങി സഞ്ജയ് ദത്ത്

sanjay

ത്മകഥ എഴുതാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല എന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്. ദ ക്രേസി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്.എന്നാല്‍ താന്‍ ഏതെങ്കിലും വ്യക്തിയേയോ പ്രസാധകരെയോ ആത്മകഥ എഴുതാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

ആധികാരികമായ ഉറവിടത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പുസ്തകത്തിന്റെ പ്രസാധകരായ ജഗര്‍നോട്ട് പബ്‌ളിക്കേഷന്‍സ് താനയച്ച നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. തന്റെ തന്നെ പഴയ അഭിമുഖങ്ങളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് പല വിവരങ്ങളും ശേഖരിച്ചിരിക്കുന്നത്.

എന്നാല്‍ പുസ്തകത്തിലെ ഉള്ളടക്കത്തിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത് കൂടുതലും 90കളിലെ ടാബ്‌ളോയ്ഡുകളിലും ഗോസിപ്പ് കോളങ്ങളിലും വന്ന വാര്‍ത്തകളാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണവ. യാസെര്‍ ഉസ്മാനെതിരെ എന്തു നിയമ നടപടി സ്വീകരിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത് നിയമവിദഗ്ധര്‍ നല്‍കുന്ന ഉപദേശമനുസരിച്ചായിരിക്കുമെന്നും സഞ്ജയ് ദത്ത് ട്വീറ്റില്‍ പറയുന്നു.

90കളില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന മാധുരി ദീക്ഷിതുമായി സഞ്ജയ് ദത്ത് പ്രണയത്തിലായിരുന്നുവെന്നും ഇതാണ് ഭാര്യ റിച്ചയുമായുള്ള അകല്‍ച്ചക്ക് കാരണമെന്നും വിശദീകരിക്കുന്ന അഭിമുഖം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് സഞ്ജയ് ദത്തിനെ പ്രകോപിപ്പിച്ചത്. രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയ യാസെര്‍ ഉസ്മാനാണ് പുസ്തകം എഴുതിയിരിക്കുന്നത്.

Top