സമാജ് വാദി പാര്‍ട്ടി നേതാക്കളും ആര്‍.എല്‍.എസ്.പി നേതാവും ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് സമാജ് വാദി പാര്‍ട്ടി നേതാക്കളും ബീഹാറിലെഒരു ആര്‍.എല്‍.എസ്.പി നേതാവും ബി.ജെ.പിയില്‍ ചേര്‍ന്നു.

മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയായ രാം സകല്‍ ഗുര്‍ജാറും മുന്‍ എം.എല്‍.എ രാജേന്ദ്രസിംഗുമാണ് ബി.ജെ.പിയില്‍ ചേര്‍ന്ന എസ്.പി നേതാക്കള്‍. ആര്‍.എല്‍.എസ്.പി പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹയുടെ അടുത്ത അനുയായിയായിരുന്ന ശിവ്രാജ് സിംഗാണ് ബി.ജെ.പിയില്‍ ചേര്‍ന്ന മൂന്നാമത്തെയാള്‍.

മോദി സര്‍ക്കാരിന് ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി.

Top