സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ഛോട്ടേലാല്‍ ദിവാകര്‍, മകന്‍ സുനില്‍ ദിവാകര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയിലാണ് സംഭവം.

എംഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം ഗ്രാമത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ചോട്ടെ ലാല്‍ ദിവാകറും മകന്‍ സുനിലും റോഡ് പരിശോധിക്കാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടുപേരുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. ചോട്ട് ലാല്‍ ദിവാകറും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛോട്ടേലാല്‍ ദിവകര്‍ മത്സരിച്ചിരുന്നു.

Top