പരാതി അട്ടിമറിക്കാൻ ശ്രമമെന്ന് സാക്ഷി മാലിക്; സുപ്രീം കോടതിയെ വീണ്ടും സമീപിക്കും

ദില്ലി: ബ്രിജ് ഭൂഷണെതിരെയുള്ള പരാതി അട്ടിമറിക്കാൻ ശ്രമമെന്ന് സാക്ഷി മാലിക്. പോലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ നിലപാട് സംശയകരമാണ്. നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഫലമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

അതേസമയം, ബ്രിജ് ഭൂഷണെതിരായ കേസിൽ പരാതിക്കാരുടെ മൊഴി ദില്ലി പോലീസ് ഇതുവരേയും രേഖപ്പെടുത്തിയിട്ടില്ല. ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്ന് താരങ്ങൾ പറഞ്ഞു. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷണിന്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പോലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ മന്ത്രി അനുരാദ് ഠാക്കൂർ ശ്രമിക്കുന്നു. പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും താരങ്ങൾ പറഞ്ഞു.

Top