ന്യൂഡൽഹി : ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ ഗുണ്ടകൾ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായി ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മലിക്. എന്റെ അമ്മയെ ഫോണിൽ വിളിച്ച് തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു. ഞങ്ങളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.
“ഒരു വർഷമായി ശാരീരികമായും മാനസ്സികമായും തകർന്ന നിലയിലാണ്. ബ്രിജ്‌ഭൂഷൺ സിങ്ങിന് സ്വാധീനമുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ആരോടും ചർച്ച ചെയ്യാതെ സ്വന്തം വീട്ടിലിരുന്ന് ദേശീയ മത്സരങ്ങൾ പ്രഖ്യാപിക്കാൻ കഴിയുന്നത്ര സ്വാധീനം അദ്ദേഹത്തിനുണ്ടെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം ആളായ സഞ്‌ജയ് സിങ്ങിനെ ഫെഡറേഷൻ അധ്യക്ഷനാക്കുമെന്നും കരുതിയില്ല. താൻ ഗുസ്‌തിയിൽനിന്ന് വിരമിച്ചു. എന്നാൽ ജൂനിയർ താരങ്ങൾക്ക് അവരുടെ ലക്ഷ്യം നിറവേറ്റാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഫെഡറേഷൻ താൽക്കാലിക സമിതിയുമായി പ്രശ്‌നമില്ല”- സാക്ഷി പറഞ്ഞു.