മയക്കുമരുന്ന് കേസില്‍ മകള്‍; പിന്തുണയ്ക്കില്ലെന്ന് സെയ്ഫ് അലിഖാന്‍

ബോളിവുഡ് ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ മകള്‍ സാറ അലി ഖാനും ഉള്‍പ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് സെയ്ഫ് അലിഖാന്‍. ശ്രദ്ധ കപൂര്‍, ദീപിക പദുക്കോണ്‍, രാകുല്‍ പ്രീത് സിങ്, സിമോണ്‍ ഖമ്പട്ട, എന്നിവര്‍ക്കൊപ്പം സാറയെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. സാറ കേസില്‍ ഉള്‍പ്പെട്ടതില്‍ സെയ്ഫ് അലി ഖാനും പട്ടൗഡി കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ സാറയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സെയ്ഫും മാതാവ് അമൃത സിങും തയ്യാറായിട്ടില്ല.

സാറയെ ഒരു തരത്തിലും സഹായിക്കേണ്ടെന്ന് സെയ്ഫ് അലി ഖാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്സണായിരുന്ന സെയ്ഫിനിറെ മാതാവ് ഷര്‍മിള ടാഗോറും ആരോപണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.

കേദാര്‍നാഥ് എന്ന ചിത്രത്തിെന്റ ഷൂട്ടിങ്ങിനിടെയാണ് താന്‍ സുശാന്തിനോട് കൂടുതല്‍ അടുത്തതെന്ന് സാറാ അലി ഖാന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് താരം ചെയ്തത്.

Top