മുംബൈ: പൃഥ്വി ഷായെയും ശുഭ്മാന്‍ ഗില്ലിനെയും പ്രശംസിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഇരുവരും കഴിവുറ്റ യുവ താരങ്ങൾ ആണെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ നേട്ടങ്ങള്‍ നല്‍കാന്‍ കഴിയുമെന്നുമാണ് സച്ചിൻ വ്യക്തമാക്കിയത്. എട്ടാം വയസ് മുതല്‍ പൃഥ്വിയെ അറിയാം. സ്‌കുള്‍ ക്രിക്കറ്റിലെ പ്രകടനം കണ്ടപ്പോഴേ പൃഥ്വി ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും സച്ചിന്‍ പറയുന്നു.
ഇരുവരും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് ദിവസങ്ങള്‍ക്ക് ഇരുവര്‍ക്കും മുന്നിലുണ്ട്. അവര്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കട്ടെയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ശുഭ്മാന്‍ ന്യുസിലണ്ടിനെതിരെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ പൃഥ്വി പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പരമ്പരയിൽ കളിച്ചില്ല. രഞ്ജി ട്രോഫിയിലെ അഞ്ച് കളിയില്‍ നിന്ന് 728 റണ്‍സാണ് ശുഭ്മാന്‍ നേടിയത്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ ചാമ്പ്യന്മാരാക്കുന്നതിൽ ശുഭ്മാനും ക്യാപ്റ്റന്‍ പൃഥ്വി ഷായും നിര്‍ണായക പങ്കുവഹിച്ചിരുന്നു.