ജോസിന്റെ രാഷ്ട്രീയ നിലപാട് അല്ല, സ്വാര്‍ത്ഥ താത്പര്യം മാത്രമെന്ന് ശബരീനാഥന്‍

sabarinathan

കൊച്ചി: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ വിമര്‍ശിച്ച് ശബരീനാഥന്‍ എംഎല്‍എ.

‘എന്തായാലും വിഴുപ്പലക്കാന്‍ ഞാനില്ല, പക്ഷേ മാണി സാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്ക് മകന്‍ ചേക്കേറുമ്പോള്‍ അതിനുള്ള കാരണം ആരുടേയും രാഷ്രീയനിലപാട് അല്ല, അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മാത്രമാണ്’ എന്നാണ് ശബരീനാഥന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

2014ല്‍ UDFനൊപ്പം നിന്നുകൊണ്ട് പച്ച നിറത്തിലെ പരവതാനിയുള്ള ലോകസഭയിലെത്തി. അവിടെനിന്നും വീണ്ടും 2018ല്‍ UDF പിന്‍ബലത്തില്‍ ചുവപ്പ് നിറത്തിലെ പരവതാനിയുള്ള രാജ്യസഭയിലേക്ക് ചേക്കേറി. ഇപ്പോഴിതാ 2020ല്‍ ഇടതുപക്ഷത്തിലേക്ക്….
തവിട്ട് നിറത്തിലെ പരവതാനിയുള്ള കേരളനിയമസഭയില്‍ നിന്നും മാണിസാറിന്റെ അമ്പത് വര്‍ഷത്തെ വികാരഭൂമിയായ പാലായെ UDF ന് നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങള്‍ തന്നെയാണ്. രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയതും കൊണ്ടാണ്..
എന്തായാലും വിഴുപ്പലക്കാന്‍ ഞാനില്ല, പക്ഷേ മാണി സാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്ക് മകന്‍ ചേക്കേറുമ്പോള്‍ അതിനുള്ള കാരണം ആരുടേയും രാഷ്രീയനിലപാട് അല്ല, അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മാത്രമാണ്. കാലം ഇതു തെളിയിക്കും.

Top