ശബരിമല സ്ത്രീപ്രവേശനം: റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിയമോപദേശം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. നേരത്തെ ബോര്‍ഡിനുവേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി വാദം ഏറ്റെടുക്കില്ല. പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ബോര്‍ഡ് ശ്രമം തുടങ്ങി.

ശബരിമല സ്ത്രീ പ്രവേശനവുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ചചെയ്തില്ല. പ്രശ്‌നത്തില്‍ സുപ്രീം കോടിതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള റിവ്യൂഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച ഒഴിവാക്കിയത്. 13ന് ഹര്‍ജികള്‍ പരിഗണിക്കുമ്‌ബോള്‍ ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ അവസരമുണ്ട്. അതിനാല്‍ നിയമവിദഗ്ദ്ധരുമായി വിശദമായചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടി മതിയെന്ന നിലപാടാണ് ബോര്‍ഡിന്.

Top