കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥ; വീണ്ടും ശബരിമല വിഷയം പറഞ്ഞ് മോദി

ന്യൂഡല്‍ഹി: കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്ലിം ലീഗും അപകടകരമായ കളി കളിക്കുകയാണെന്നും തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അതു വികസനത്തിനെതിരായിരിക്കും. അവര്‍ക്ക് വോട്ട് ചെയ്യുകയെന്നാല്‍ ഭീകരരെ അഴിച്ചുവിടുകയെന്നാണ്, മോദി വ്യക്തമാക്കി.

എന്നാല്‍, കഴിഞ്ഞ ദിവസം കേരളത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി ശബരിമലയെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇതിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പ്രശംസിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കള്‍ മോദിയെ മാതൃകയാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Top