ഗുർഗാവ് : ഡൽഹി റയാൻ ഇന്‍റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ താക്കൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാറിനെ കോടതി വെറുതെ വിട്ടു. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
പ്രദ്യുമൻ താക്കൂറിനെ കൊലപ്പെടുത്തിയത് ഇയാളല്ലെന്ന് നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസിൽ സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർഥിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
2017 സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തറത്ത് നിലയിൽ പ്രദ്യുമ്നനെ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കാണിച്ച് പ്രദ്യുമ്നന്‍റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്.