റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; പ്രതീക്ഷയുമായി പുടിന്‍

vladimir putin

മോസ്‌കോ: റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ എട്ടുമുതല്‍ വൈകിട്ട് എട്ടുവരെയാണ് തിരഞ്ഞെടുപ്പ് നടക്കുക.

നിലവില്‍ പുടിനാണ് ഇവിടുത്തെ പ്രസിഡന്റ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരിക്കല്‍ കൂടി രാജ്യത്തെ പ്രഥമ പൗരനായി തുടരാനാകുമെന്നാണ് കണക്കുകൂട്ടലുകള്‍. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന്‍ ഇക്കുറി മത്സരിക്കുന്നത്.

പുടിനേക്കൂടാതെ പവേല്‍ ഗ്രുഡിനിന്‍(റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി), മാക്‌സിം സുര്യാക്കിന്‍(കമ്യൂണിസ്റ്റ്‌സ് ഓഫ് റഷ്യ), വ്‌ളാഡിമിര്‍ ഷിറിനോവ്‌സ്‌കി(ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), സെര്‍ജി ബാബുരിന്‍(റഷ്യന്‍ ഓള്‍ പീപ്പിള്‍സ് യൂണിയന്‍), സെനിയ സോബ്ചക്(സിവിക് ഇനിഷ്യേറ്റീവ്), ബോറിസ് ടിറ്റോവ്(പാര്‍ട്ടി ഓഫ് ഗ്രോത്ത്), ഗ്രിഗറി യവ്ലിന്‍സ്‌കി(ലിബറല്‍ യാബ്ലോകോ(ആപ്പിള്‍) പാര്‍ട്ടി) എന്നിങ്ങനെ ഏഴു സ്ഥാനാര്‍ഥികള്‍ കൂടി കൂടി പ്രസിഡന്റ് പദവിക്കായി മത്സരിക്കുന്നുണ്ട്‌.

Top