ചർച്ചയ്ക്ക് സന്നദ്ധമെന്ന് വീണ്ടും റഷ്യ; ‘ആക്രമണം അവസാനിപ്പിച്ചാൽ ആലോചിക്കാം’- സെലൻസ്കി

മോസ്‌ക്കോ: യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലാറസില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രതിനിധികളുമുണ്ട്. ചര്‍ച്ചയ്ക്കായി പ്രതിനിധികളെ അയച്ചതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണം നിര്‍ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. ബെലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ അവിടെ വച്ച് ചര്‍ച്ച സാധ്യമാകില്ല. കഴിഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയന്‍ മേഖലകള്‍ ആക്രമിച്ചു. ആംബുലന്‍സുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സെലെന്‍സ്‌കി വ്യക്തമാക്കി.

ചര്‍ച്ചയ്ക്ക് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി മൂന്ന് നാറ്റോ രാജ്യങ്ങളിലെ വേദിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഴ്‌സ, ഇസ്താംബുള്‍, ബൈകു എന്നീ വേദികളാണ് സെലന്‍സ്‌കി നിര്‍ദ്ദേശിച്ചത്.

 

Top