യുക്രൈനി‌ൽ റഷ്യൻ വ്യോമാക്രമണം; 16 പേ‍ർ കൊല്ലപ്പെട്ടു, മരിച്ചവരിൽ രക്ഷാപ്രവർത്തകരും

 യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണത്തിൽ 16 പേർ‌ കൊല്ലപ്പെട്ടു. ഒഡേസയിയിലെ ബ്ലാക്ക് സീ പോർട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കൊല്ലപ്പട്ടവരിൽ രക്ഷാപ്രവർത്തകരും ഉൾപ്പെടും. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡേസയിൽ റഷ്യ നടത്തിയ ആക്രമണം ശത്രുവിന്റെ ബലഹീനതയാണ് കാണിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സമയത്ത് ജനങ്ങളെ ആക്രമിക്കുകയാണ് റഷ്യ ചെയ്തതെന്നുമാണ് കീവിൽ നിന്നുള്ള ഔദ്യോ​ഗിക പ്രതികരണം.

ഈ ആഴ്ചയിൽ തന്നെ നിരവധി തവണ ഈ പ്രദേശങ്ങളിൽ ആക്രമണമുണ്ടായെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യ ഈ പ്രദേശത്ത് ഡ്രോണാക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ക്രിമിയൻ പെനിസുലയിൽ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്.

റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസമാണ് കീവിലെ ആക്രമണം. യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ മാസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്ക് നേരെ ഒഡേസയിൽ വച്ച് മിസൈൽ ആക്രമണം നടന്നിരുന്നു. ആക്രമണ സമയം ​ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസും ഒപ്പമുണ്ടായാരിന്നു.

Top