ലോകകപ്പ് സെമിഫൈനലിലേക്ക് അടുത്തത് റഷ്യയോ ക്രൊയേഷ്യയോ ? നെഞ്ചിടിപ്പുമായി ആരാധകര്‍

russia

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടറിലെ ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനെ പിടിച്ചു കെട്ടിയാണ് ആതിഥേയരായ റഷ്യ ക്വാര്‍ട്ടറിലേക്കെത്തിയത്. അവസാന നിമിഷം വരെ ത്രസിപ്പിച്ച മത്സരം എക്‌സട്രാടൈമും കടന്ന് ഷൂട്ട് ഔട്ടിലായിരുന്നു റഷ്യയുടെ അട്ടിമറി.

അതേ സമയം പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെ തകര്‍ത്താണ് ക്രൊയേഷ്യയുടെ വരവ്. ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തില്‍ ഗോളിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ക്രൊയേഷ്യക്ക് ജയം സമ്മാനിച്ചത്.

രണ്ട് ടീമിന്റെയും ക്വാര്‍ട്ടര്‍ പ്രവേശം പെനാല്‍റ്റി ഷൂട്ടൗട്ടിലെ വിജയത്തിലൂടെയായിരുന്നു. റഷ്യ സ്‌പെയിനെ അട്ടിമറിച്ചപ്പോള്‍ ഡെന്മാര്‍ക്കിനെ അവസാന നിമിഷം കെട്ടുകെട്ടിച്ചായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റം. ഡാനിയല്‍ സുബാസിച്ച് , അകിന്‍ഫീവ് എന്നീ ഗോള്‍ കീപ്പര്‍മാരായിരുന്നു ഇരുടീമിന്റെയും വിജയശില്പികള്‍.

എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് അവസാന എട്ടിലെത്തിയ റഷ്യ ഈ ലോകകപ്പിലെ തന്നെ പ്രിയ ടീമാണ്. ആതിഥേയരായത് കൊണ്ട് തന്നെ കാണികളുടെ വലിയ പിന്തുണ അവര്‍ക്കുണ്ട്. രാത്രി 11.30 ന് സോച്ചിയിലെ ഫിഷ്റ്റ് ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം.

Top