ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം, രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍

prison

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി.

വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണികണ്ഠന്‍, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ പിടിയിലായിരുന്നു.

ആര്‍എസ്എസ് ശാഖാ കാര്യവാഹക് കല്ലമ്പള്ളി വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ സുദര്‍ശനന്റെ മകന്‍ രാജേഷ് (34) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.

വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ ബൈക്കുകളിലും ഓട്ടോ റിക്ഷയിലുമായെത്തിയ പതി നഞ്ചോളം വരുന്ന സംഘം ആക്രമണം നടത്തുകയായിരുന്നു.

Top