ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിന്‍

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍നിന്നു പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് റോഷി അഗസ്റ്റിന്‍ എംഎല്‍എ.

കേരള കോണ്‍ഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ലെന്നും യുഡിഎഫ് തീരുമാനം ചതിയും പാതകവുമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് പക്ഷം വഴിയാധാരമാകില്ല. എല്ലാ ജില്ലകളിലും പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ്. യുഡിഎഫ് തീരുമാനം ദുഖകരമാണെന്നും യുഡിഎഫ് യോഗത്തില്‍ ഞങ്ങളും പങ്കെടുക്കേണ്ടതാണെന്നും ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി കൂട്ടിച്ചേര്‍ത്തു.

മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. യുഡിഎഫില്‍നിന്ന് പുറത്താക്കാനുള്ള കാരണം അറിയില്ല. ആളും അര്‍ഥവുമില്ലാത്ത പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഞങ്ങളെവിടെയും പോകില്ലെന്നും ജനാധിപത്യപക്ഷത്തോടൊപ്പം നില്‍ക്കുമെന്നും റോഷി വ്യക്തമാക്കി.

Top