ഇൻസ്റ്റഗ്രാം ലൈക്കിൽ മുന്നിൽ റൊണാൾഡോ; മറികടന്നത് മെസിയെ

ലണ്ടന്‍: സമകാലീന ഫുട്ബാളിലെ രണ്ട് മഹാരഥന്‍മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും പരസ്പരം റെക്കോഡുകള്‍ ഭേദിക്കാറുണ്ട്. എന്നാല്‍ അധികവും അത് കളിക്കളത്തിലെ കണക്കുകളിലാകും. എന്നാല്‍ ഇപ്പോള്‍ ലയണല്‍ മെസ്സി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ച ഒരു റെക്കോഡ് കൂടി മറികടന്നിരിക്കുകയാണ് റൊണാള്‍ഡോ. ഏറ്റവും ലൈക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ച കായിക താരമായി റൊണാള്‍ഡോ മാറി.

ആഗസ്റ്റില്‍ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ നിന്ന് പാരീസ് സെന്റ് ജെര്‍മെയ്‌നിലേക്ക് കൂടുമാറിയതിന് പിന്നാലെ നിരവധി ചിത്രങ്ങള്‍ മെസ്സി ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു. അവയില്‍ പലതും വൈറലായി മാറിയിരുന്നു.

ഹോംഗ്രൗണ്ടായ പാര്‍ക് ഡി പ്രിന്‍സസില്‍ ഭാര്യ ആന്‍റനെല്ലക്കും മക്കള്‍ക്കുമൊപ്പം പി.എസ്.ജി ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രത്തിന് 22 ദശലക്ഷമാളുകളാണ് ലൈക്കടിച്ചത്. പി.എസ്.ജിയില്‍ എത്തി മെഡിക്കല്‍ പരിശോധന നടത്തുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതടക്കം 10 ചിത്രങ്ങള്‍ പോസ്റ്റിനോടൊപ്പമുണ്ടായിരുന്നു.

‘ഞങ്ങള്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന വാര്‍ത്ത സസന്തോഷം പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങളെ അധികകാലം കാത്തിരിക്കാന്‍ വയ്യ’- റൊണാള്‍ഡോ കുറിച്ചു. നാല് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ്പൂളില്‍ ഉല്ലസിക്കുന്ന ചിത്രവും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

റൊണാള്‍ഡോക്കും ജോര്‍ജിനക്കും മൂന്നു വയസുകാരി അലന എന്ന ഒരു കുട്ടി കൂടിയുണ്ട്. റൊണാള്‍ഡോയ്ക്ക് നേരത്തെ തന്നെ 11 വയസുകാരന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇരട്ടകളായ ഇവ, മറ്റിയോ എന്നീ കുട്ടികളുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മ ആരാണെന്ന് റൊണാള്‍ഡോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇവയും മറ്റിയോയും 2017ല്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്.

അര്‍ജന്റീനക്കാരിയും സ്പാനിഷ് മോഡലുമായ ജോര്‍ജിനയും റൊണാള്‍ഡോയും 2016 മുതല്‍ ഒരുമിച്ചാണ് താമസം. മാഡ്രിഡിലെ ഗുച്ചി സ്റ്റോറിലെ ഷോപ്പ് അസിസ്റ്റന്റായിരുന്ന ജോര്‍ജിനയുമായി റൊണാള്‍ഡോ പ്രണയത്തിലാകുകയായിരുന്നു.

 

Top