ന്യൂഡൽഹി: ആദ്യ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റെക്കോർഡ് ബുക്കിൽ ഇടം നേടി രോഹിത് ശര്‍മ. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോർഡ് ആണ് രോഹിത് ശർമയ്ക്ക് ലഭിച്ചിരിക്കുന്നത്. 111 മത്സരങ്ങള്‍ കളിച്ച പാകിസ്താന്റെ ഷുഐബ് മാലിക്കാണ് ഈ പട്ടികയില്‍ ഒന്നാമത്.
നിലവില്‍ 99 മത്സരങ്ങള്‍ കളിച്ച മുന്‍ പാക് താരം ഷാഹിദ് അഫ്രിദിക്കൊപ്പമാണ് രോഹിത്. ന്യൂഡൽഹിയില്‍ ബംഗ്ലാദേശിനെതിരെ എട്ട് റണ്‍സ് കൂടി നേടിയതോടെ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും രോഹിത്തിന് ലഭിച്ചിട്ടുണ്ട്.
മുൻ നായകൻ എം.എസ് ധോണിയെയാണ് രോഹിത് ഇതോടെ മറികടന്നിരിക്കുന്നത്. 98 മത്സരങ്ങളിലായിരുന്നു ധോണി കളിച്ചത്.