റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കന്‍ സാധിക്കില്ല, സിനിമക്ക് അത് ഗുണവും ദോഷവുമാണ ഇന്ദ്രന്‍സ്

ഷാര്‍ജ: നല്ലസിനിമകളെ താറടിച്ചുകാണിക്കാനും അതേ സിനിമകളെ കൂടുതല്‍ മേന്മയുള്ളതാക്കാനും റിവ്യൂ ബോംബിങ് സമ്പ്രദായം ഉപയോഗിക്കുന്നതായി നടന്‍ ഇന്ദ്രന്‍സ്. മടിക്കൈ പ്രവാസി അസോസിയേഷന്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം. റിവ്യൂ ബോംബിങ്ങിനെ പാടേ അവഗണിക്കാനും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിര്‍മാതാക്കള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന മോശം പ്രവണത കാണാതിരുന്നുകൂടെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു. തിയേറ്ററുകളില്‍നിന്ന് മലയാളസിനിമകള്‍ ഒ.ടി.ടി. വഴി വീട്ടകങ്ങളിലേക്ക് മാറുമ്പോള്‍ കൂടുതല്‍ ജനകീയമാവുകയാണ്. നല്ല സിനിമകള്‍ക്ക് പഞ്ഞമില്ലാത്തകാലത്ത് ഈ രംഗത്ത് ജീവിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമാണെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

42 വര്‍ഷത്തില്‍ 600-ലേറെ സിനിമകളില്‍ അഭിനയിക്കാനും 100- ലേറെ സിനിമകളില്‍ സ്വതന്ത്രമായി വസ്ത്രാലങ്കാരം നിര്‍വഹിക്കാനും സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top