കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം വൈകി, 2018ന് ശേഷവും സര്‍ക്കാര്‍ ജാഗ്രത കൈകൊണ്ടില്ലെന്ന് സതീശന്‍

ഇടുക്കി: കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇന്നലെ പകല്‍ ഒന്നും തിരച്ചില്‍ നടത്തിയില്ലെന്നും, അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.

10 മണിക്ക് സംഭവം നടന്നിട്ട് അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് വൈകിട്ട് ആറിനാണ്, ഇന്നലെ പകല്‍ ഒന്നും തിരച്ചില്‍ നടത്തിയില്ല. അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി പ്രളയവും മണ്ണിടിച്ചിലും ആവര്‍ത്തിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ഗൗരവകരമായി സമീപിക്കണം. 2018ന് ശേഷവും സര്‍ക്കാര്‍ ജാഗ്രത കൈകൊണ്ടില്ല. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ പി.ടി.തോമസിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top