തീവ്രവാദികളില്‍ നിന്ന് പണം പറ്റി,റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു

ന്യൂഡല്‍ഹി: ഡിഎസ്പിക്കൊപ്പം ജമ്മു കാശ്മീരില്‍ അറസ്റ്റിലായ തീവ്രവാദികളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ഡിഎസ്പി ദേവീന്ദര്‍ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീര്‍ ഐജി പറഞ്ഞു.

ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദര്‍ സിംഗ് ഭീകരരില്‍ നിന്ന് പണം വാങ്ങിച്ചത്.

അതേസമയം, അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം കാര്‍ യാത്രയ്ക്കിടെയാണ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാര്‍ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരന്‍ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീര്‍ അതിര്‍ത്തി കടക്കാന്‍ ദേവീന്ദര്‍ സിംഗ് സഹായിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Top