ഫ്‌ളോറിഡ : കോവിഡ് രോഗികളില്‍ കാന്‍ഡിഡ ഓറിസ് എന്നറിയപ്പെടുന്ന ഫംഗസ് ബാധിച്ച് എട്ട് പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. സി ഓറിസ് എന്നും അറിയപ്പെടുന്ന ഈ ഫംഗസ് എത്തരത്തിലാണ് രൂപപ്പെട്ട് വരുന്നതെന്നോ എങ്ങനെയാണ് ആളുകളിലെത്തുന്നതോ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല.
ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മരണത്തിന് വരെ ഇടയാക്കുന്നതാണ് ഈ ഫംഗസ്. അധികവും ആശുപത്രികളിലാണ് ഇത് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ചതും അതുതന്നെയാണ്. ഫ്‌ളോറിഡയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് കോവിഡ് രോഗികള്‍ക്കിടയില്‍ ഫംഗസ് ബാധയുണ്ടായിരിക്കുന്നത്.