പത്തനംതിട്ടയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്

murder

പത്തനംതിട്ട: ആദിവാസി യുവാവ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ആദിവാസി യുവാവ് ബാലുവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തില്‍ ബാലുവിന്റെ നാല് വാരിയെല്ലുകള്‍ തകര്‍ന്നെന്നും കഴുത്ത് ഒടിഞ്ഞെന്നും നെഞ്ചിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മര്‍ദനത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലുവിനെ വലിച്ചിഴച്ചതിന്റേയും മര്‍ദിച്ചതിന്റെയും പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം പേര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബികെ ജയിംസ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം സ്ഥല പരിശോധന നടത്തിയത്. ബാലുവിന്റെ മൃതദേഹം കാണപ്പെട്ട അമ്മിണി ജംഗ്ഷനിലെ ഓടയിലും പരിസരത്തും ബാലു അവസാനം ചെന്ന സുഹൃത്തിന്റെ വീട്ടിലും സംഘം പരിശോധിച്ചു.

പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയ ആറംഗ സംഘം പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവര്‍ അടിച്ചപുഴയില്‍ എതിരാളികളെ തിരഞ്ഞെത്തിയപ്പോള്‍ ബാലുവിനെ മര്‍ദിച്ചിരിക്കാമെന്നാണ് പ്രദേശവാസികള്‍ പൊലീസിന് നല്‍കിയ മൊഴി.

Top