ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട 2 പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൈ ഞെരമ്പ് മുറിച്ച് ചികിത്സയിലുള്ള പിതാവ് രണ്ട് പെണ്‍മക്കളേയും കൊന്നതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞതായി പൊലീസ്. ഒരു മകളെ കൊന്ന് ഫാനില്‍ കെട്ടി തൂക്കുകയും മറ്റൊരു മകള്‍ക്ക് വിഷം നല്‍കിയ ശേഷം തലയിണ കൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 13നാണ് തൃശൂര്‍ ഗുരുവായൂരില്‍ നമസ്‌കാര ലോഡ്ജില്‍ 2 പെണ്‍കുട്ടികളെ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികള്‍. ജൂണ്‍ 1നാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. 13 ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരന്‍ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30 ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാല്‍, മുറി തുറക്കാത്തതിനെത്തുടര്‍ന്ന് പൊലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു.

കുട്ടികളില്‍ ഒരാളെ കിടക്കയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബാത്ത്‌റൂമില്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

 

Top