റീപോ നിരക്ക് 0.04 ശതമാനം കുറച്ചു; രാജ്യത്ത് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പണലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തി റിസര്‍വ്വ് ബാങ്ക്.

ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍ നിന്ന് 3.35ശതമാനമാക്കിയും കുറച്ചു. മാത്രമല്ല വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയതായും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതോടെ ബാങ്കുകള്‍ വിവിധ മേഖലകള്‍ക്കായി നല്‍കുന്ന വായ്പയുടെ പലിശയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം നേരത്തെയാക്കുകയായിരുന്നു.

പ്രഖ്യാപനങ്ങള്‍

1. മോറട്ടോറിയം മൂന്നു മാസത്തേയ്ക്കു കൂടി നീട്ടി.

2. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്ന്‌ 3.35ശതമാനമാക്കിയും കുറച്ചു.

3. പണലഭ്യത ഉറപ്പുവരുത്താനും നടപടി.

4. പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമില്ല.

5. കയറ്റുമതി 30വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍.

6. 2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തും.

7. എട്ടു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആര്‍ബിഐ പ്രഖ്യാപിച്ചു.

8. ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്.​

Top