REMESH CHENNITHALA’S STATEMENT

തിരുവനന്തപുരം: മാരത്തോണ്‍ താരവും മലയാളിയുമായ ഒ.പി.ജയ്ഷയ്ക്ക് ഒളിമ്പിക്‌സില്‍ മത്സരത്തിനിടെ കുടിവെള്ളം നല്‍കിയില്ലെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നുമുള്ള പരാതി ഗൗരവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് കത്തയച്ചു.

സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം ഉണ്ടാകണം. മോശം പ്രകടനം മറച്ചുവയ്ക്കാനാണ് ജയ്ഷ ആരോപണം ഉന്നയിച്ചതെന്ന അത്‌ലറ്റിക് ഫെഡറേഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ പറയുന്നു.

മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതുകൊണ്ടാണ് ജയ്ഷയ്ക്ക് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനായത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top