റിലയന്‍സിന് ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 34 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമെന്ന്

relainceeeeeee

മുംബൈ: കടക്കെണിയിലായ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് കഴിഞ്ഞ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ ഇത്തവണ നേരിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും, സെപ്റ്റംബറോടെ കടങ്ങള്‍ വീട്ടാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 34 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ആറാം പാദത്തിലാണ് നഷ്ടം രേഖപ്പെടുത്തുന്നതെങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി- മാര്‍ച്ച് പാദത്തില്‍ 198 ബില്ല്യണ്‍ ഡോളറായിരുന്നു കമ്പനിക്ക് നഷ്ടം രേഖപ്പെടുത്തിയത്.

Top