വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

ജലന്ധര്‍: കുര്യാക്കോസ് കാട്ടുതറയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് വൈദികന്റെ സഹോദരന്‍ ജോയ്. കുര്യാക്കോസ് കാട്ടുതറയുടെ വാഹനവും വീടും നേരത്തെ ആക്രമിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിഷപ്പായിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജലന്ധറിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് കുടുംബത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.

അതേസമയം, വൈദികന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ജലന്ധര്‍ രൂപത പറഞ്ഞിരുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഛര്‍ദ്ദിച്ച നിലയിലാണ് രാവിലെ കണ്ടതെന്ന് ജലന്ധര്‍ രൂപത ചാന്‍സലര്‍ ഫാ.ജോസ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

ജലന്ധറിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈദികന്‍ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ ഫാ കുര്യാക്കോസ് കാട്ടുതറയെ കണ്ടെത്തിയത്.

Top