ഡാലസില്‍ ബോക്‌സിംഗ് മത്സരം കാണാന്‍ എത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം

ഡാലസ്: യുഎസ്സിന്റെ ചരിത്രത്തില്‍ ബോക്‌സിംഗ് മത്സരം കാണാനായി എത്തിയത് റെക്കോര്‍ഡ് ജനക്കൂട്ടം. ആര്‍ലിംഗ്ടണ്‍ എടി&ടി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. മെയ് 8ന് രാത്രി നടന്ന കെനെല്ലോ അല്‍വാറസ്, ബില്ലിജൊ സോണ്ടേഴ്‌സ് ബോക്‌സിംഗ് മത്സരം കാണാനായി 73,126 പേരാണ് സ്‌റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് 1978ല്‍ ന്യൂ ഓര്‍ലിയന്‍സില്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പിനുവേണ്ടി മുഹമ്മദ് അലിയും ലിയോണ്‍ സ്പിങ്ക്‌സും ഏറ്റുമുട്ടിയ മത്സരം കാണാനായി 63350 പേരാണ് എത്തിയിരുന്നത്. ഈ റെക്കോഡിനെയാണ് കൗബോയ് സ്‌റ്റേഡിയം മറികടന്നത്. ടെക്‌സാസ് സംസ്ഥാനം പൂര്‍ണമായും തുറന്നിട്ടുണ്ട്. അതിനാലാണ് ഇത്രയും പേര്‍ ഇവിടെ മത്സരം കാണാന്‍ ഒത്തുകൂടിയത്. കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഡാലസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Top