പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ 4 ശതമാനത്തില്‍ തുടരും

മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. ബജറ്റിനുശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പ അവലോകന യോഗത്തിലാണ് തീരുമാനം. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. 3.35 ശതമാനമാണ് റിവേഴ്സ് റിപ്പോ.

സമ്പദ്ഘടനയുടെ തിരിച്ചുവരവും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ ഇത്തവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. 2022 സാമ്പത്തിവര്‍ഷത്തില്‍ 10.5ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2ശതമാനത്തിലെത്തിയതും അനുകൂലഘകടമായി ആര്‍ബിഐ വിലയിരുത്തു.

നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എംപിസി യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടുചെയ്തത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ആണ് സമിതി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആര്‍ബിഐ വിപണിയില്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ബോണ്ടില്‍നിന്നുള്ള ആദായം കുതിച്ചുകയറുകയും ചെയ്തിട്ടുണ്ട്.

 

Top